പച്ചിലക്കാടന്‍ വാറുണ്ണി
വീരനും ശൂരനുമൊക്കെയാണെങ്കിലും പരാക്രമിയായിരുന്നില്ല അവന്‍ .
തന്‍റെ രക്ഷകനും ഗുരുനാഥനുമായ വീരപ്പന്‍ ചേട്ടനെപ്പോലെത്തന്നെ ആ അരുമ ശിഷ്യനും അത്കൊണ്ടു തന്നെ പച്ചിലക്കാട്ടിലെ സാധാരണ ജന്തുക്കള്‍ക്ക് പ്രിയംകരനാവാന്‍ അധിക കാലം വേണ്ടി വന്നില്ല.
അവനാണ് ഇന്നവരുടെ പച്ചിലക്കാട്ടിലെ താരം . എന്നാലോ , അതിന്‍റെതായ യാതൊരഹങ്കാരവും അവനില്‍ അല്‍പം പോലും കാണാന്‍ കഴിയില്ല നമുക്ക് .
അതിനു കാരണവു മുണ്ട് .... ,
മറന്നിട്ടില്ല അവനൊരിക്കലും അവന്‍റെ കഴിഞ്ഞ കാലം !
ആ ഭീകര രംഗം !
അന്ന് ... , ആ വെപ്രാളത്തിന്നിടയിലും തന്‍റെ അമ്മ തന്നെനോക്കി രക്ഷപ്പെടുത്താന്‍ കെഞ്ചിയത് .
ഓര്‍ക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു.: -
താന്‍ കുഞ്ഞായിരിക്കുമ്പോള്‍
ഒരിക്കല്‍ തന്‍റെ പെറ്റ തള്ളയെ - പൂച്ചയമ്മാളിനെ - നാട്ടിലെ അധികാരമുള്ള ഒരു വേട്ടപ്പട്ടി തന്‍റെ കണ്‍മുന്നിലിട്ട് പിച്ചിച്ചീന്തുന്നത് കണ്ട് ഭയന്ന് നിലവിളിച്ചോടി നേരെ ചെന്നെത്തിയത് അന്ന് വീരപ്പന്‍ ചേട്ടന്‍റെ മുന്നിലായിരുന്നു.
ചാണകപ്പച്ച നിറത്തിലുള്ള അയഞ്ഞ കാല്‍ശരായിയും മുഷിഞ്ഞു നിറം മങ്ങിയ ഒരു ബനിയനും ധരിച്ച് - ഉണ്ടക്കണ്ണുകളും , കൊലകൊമ്പന്‍ മീശയുമുള്ള - അര്ര്‍ക്കും പേടി തോന്നുന്ന
സാക്ഷാല്‍ വീരപ്പന്‍ ചേട്ടന്‍റെ മുന്നില്‍ !
താന്‍ കിതച്ചോടിവന്ന നേരത്ത് ഏതോ ഒരു കരിങ്കുരങ്ങിന് കട്ടന്‍ കാപ്പി കൊടുക്കുകയാണദ്ദേഹം .
ഭയന്ന് വിറച്ചു പോയി ....
കഴുത്തിലെ കറുത്ത ചരടില്‍ രണ്ടു പുലിനഖങ്ങള്‍ കോര്‍ത്തിട്ടിരിക്കുന്നു.
ഒരു കൈയ്യില്‍ സ്റ്റീലിന്‍റെ തടിച്ച ഒരു വളയം.
മറുകയ്യില്‍ ആനവാലുകള്‍ കൂട്ടിക്കെട്ടി ചുറ്റിപ്പിണച്ച്ചുണ്ടാക്കിയ മറ്റൊരു വളയം . ഒറ്റനോട്ടത്തില്‍ അതൊരു കരിന്തേള് പോലെ തോന്നിക്കും.
ചളി കട്ടപിടിച്ച കൂര്‍ത്തു വളഞ്ഞ നഖങ്ങള്‍ കണ്ടാല്‍ ഏതോ ശവംതീനിക്കഴുകന്‍റെ കാല്‍ വിരലുകളാണെന്നേ തോന്നൂ.
തന്‍റെയമ്മ പൂച്ചയമ്മാള്‍ പറഞ്ഞ് - പലപ്പോഴും താന്‍ കേട്ടിട്ടുണ്ട് - ഈ വീരപ്പന്‍ ചേട്ടനെപ്പറ്റി. പക്ഷെ ...
അത് ഇത്രയ്ക്ക് ഭീകര രൂപത്തിലാവും എന്ന് കരുതിയിരുന്നില്ല .
അരികില്‍ , അദ്ദേഹം ഇരിക്കുന്ന പാറക്കല്ലിനോട് ചേര്‍ന്നുള്ള കാട്ടുമാരത്തില്‍ ചാരി വച്ച വലിയ ഒരു ഇരട്ടക്കുഴല്‍ തോക്ക്.
ചത്ത പാമ്പ് പോലെയുള്ള അതിന്‍റെ തോല്‍പട്ട തോക്കിന്‍കുഴലിന്‍റെ മധ്യത്തില്‍ നിന്നും പാത്തി വരെ തൂങ്ങിക്കിടപ്പുണ്ട്.
അദ്ദേഹത്തിന്‍റെ ശരീരം ചുറ്റി കഴുത്തിലൂടെ താഴോട്ട് ഞാന്ന് കിടക്കുന്ന തോക്കിന്‍റെ വലിയ വണ്ണമുള്ള തിരകള്‍ !
വലിയ ഒരു മാലപ്പടക്കം പോലെ തോന്നിക്കുന്ന അവയുടെ ക്ലാവ് പിടിച്ച ചെമ്പു നിറത്തിന് വീരപ്പന്‍ ചേട്ടന്‍റെ കറ പിടിച്ച പല്ലുകളോട് നല്ല സാമ്യം തോന്നുന്നു .
അരയില്‍ കെട്ടിയ അരപ്പട്ടയില്‍ പലതരം കത്തികളും കഠാരകളും ... !
ഭയന്ന് കണ്ണു തള്ളിയ താന്‍ പിന്‍തിരിഞ്ഞു നടക്കാനൊരുങ്ങിയതാണ് .
പൊടുന്നനെ .... -
'' ഡാ... പൂ - നൈ .... , ഇങ്കെ വാ .... "
എന്നൊരു വിളി കേട്ടത് .
ഏതോ ഗുഹയിലകപ്പെട്ട കാട്ടുപോത്തിന്‍റെ മുരള്‍ച്ചപോലെയുള്ള ആ ശബ്ദം കേട്ട് താന്‍ ഞെട്ടിത്തരിച്ച് ... മെല്ലെ തിരിഞ്ഞു നോക്കി.
വിശ്വസിക്കാന്‍ കഴിഞ്ഞില്ല !
വീരപ്പന്‍ ചേട്ടന്‍ തന്നെ നോക്കി ചിരിക്കുന്നു.
തന്‍റെ ഭയം മാറാനെന്നോണം അദ്ദേഹം ഒരു കഷ്ണം ചുട്ട ഇറച്ചി തനിക്ക് ഇട്ടു തന്നു.
എന്നിട്ട് കൈ കൊണ്ട് ആംഗ്യം കാണിച്ചു ..
അത് തിന്നോളാന്‍ ... !
കാഴ്ചയിലെ ക്രൂരത പെരുമാറ്റത്തില്‍ കാണാനില്ല .
തന്നെ തഴുകി തലോടി അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു .
എല്ലാം വിശദമായി കേട്ട ആ മനുഷ്യന്‍റെ കണ്ണുകള്‍ ചുവന്ന് പേശികള്‍ വലിഞ്ഞു മുറുകി. തന്നെയും കൂട്ടി പച്ചിലക്കാടിനു വെളിയില്‍ വന്ന അദ്ദേഹം താന്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് ആ ഇരട്ടക്കുഴല്‍ തോക്ക് ചൂണ്ടി ഉന്നം പിടിച്ചു.....
അവിടെ , അപ്പോഴും തന്‍റെ അമ്മയെ ചില വേട്ടപ്പട്ടികള്‍ ചേര്‍ന്ന് ....
' ..ഡ്ഡ മാര്‍ .. ട്ഷ്യൂം ' ....
ഒരലര്‍ച്ചയോടെ വീരപ്പന്‍ ചേട്ടന്‍റെ കയ്യിലെ തോക്ക് രണ്ടു തവണ തീ തുപ്പി.
അതാ ... ആ വേട്ടപ്പട്ടി ഒന്ന് മുരണ്ട് ....
കറങ്ങിത്തിരിഞ്ഞ് നിലത്ത് വീണു.
ഒന്ന് തുള്ളിച്ചാടണമെന്നുണ്ട് തനിക്ക്.
പക്ഷേ വീരപ്പന്‍ ചേട്ടന്‍ ...
അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ലെങ്കിലോ !!
കഴുത്തില്‍ പട്ട കെട്ടിയ ആ നാടന്‍ വേട്ടപ്പട്ടി വീരപ്പന്‍ ചേട്ടാന്‍റെ വെടി കൊണ്ട് പുളഞ്ഞ്
ചത്തു മലച്ചു എന്നത് നേര്.
അതിനു മുന്‍പേ തന്‍റെ അമ്മയുടെ മാനവും ജീവനും ആ കശ്മലന്‍ -
ആ കാട്ടാളന്‍ കവര്‍ന്നിരുന്നു.
ചവച്ചു തുപ്പിയില്ലേ എന്‍റെ അമ്മയെ ആ നന്ദികെട്ട പട്ടികള്‍ .
... ... ... ... ... ... ...
അന്ന് മുതല്‍ നമ്മുടെ വാറുണ്ണിപ്പൂച്ച വീരപ്പന്‍റെ വലംകൈ ആയതാണ്.
ഉന്നം തെറ്റാതെ വെടി വെക്കാനുള്ള സൂത്രം വളരെപ്പെട്ടെന്നാണ് വാറുണ്ണി വീരപ്പനില്‍ നിന്നും സ്വായത്തമാക്കിയത് !.
കാലത്തിന്‍റെ തിരിമറിയാലോ ...
അതോ ഖദറിട്ടവന്‍റെ നെറികേടിനാലോ എന്നറിയില്ല ...
വീരപ്പന്‍ ചേട്ടനും ' അപമൃത്യു'വിന്നിരയായി !
ഇരയാക്കി എന്ന് പറയുന്നതാവും നേര്.
അതിനു മുന്‍പ് അദ്ദേഹം തന്‍റെ സന്തത സഹചാരിയായ ആ ഇരട്ടക്കുഴല്‍ തോക്ക് നമ്മുടെ വാറുണ്ണിപ്പൂച്ചയെ വിശ്വസിച്ചേല്‍പ്പിക്കാന്‍ മറന്നില്ല ഒരു പാരമ്പര്യം പോലെ ... !
ബന്ദിപ്പൂര്‍ , വാളയാര്‍ , മുത്തങ്ങ വനങ്ങളിലെല്ലാം ഇന്ന് എന്തതിക്രമമുണ്ടായാലും ആ ജന്തുക്കലെല്ലാം ഓടി വരുന്നത് നമ്മുടെ പച്ചിലക്കാട്ടിലേക്കാണിപ്പോള്‍ -
വാറുണ്ണിയുടെ സഹായം തേടിക്കൊണ്ട് !
പെറ്റ തള്ളയെ - മാനം പിച്ചിച്ചീന്തി .. ജീവന്‍ പോലും ബാക്കി വെക്കാതെ ഇല്ലാതാക്കിയ ആ വേട്ടപ്പട്ടിയുടെ മുഖം മറക്കില്ല വാറുണ്ണി ഒരിക്കലും.
മറക്കാന്‍ കഴിയില്ല അവനെക്കൊണ്ട് .
ആ നിസ്സഹായതയില്‍ നിന്നുമുണ്ടായ വൈരാഗ്യമാവാം ...
ഇന്നും , ആ പരിസരത്തെങ്ങും നിരപരാധികളും നിസ്സഹായരും നിരാലംബരുമായ ജന്തുക്കളെ അകാരണമായി കടിച്ചു കീറുകയും ,
മറ്റു ചിലരുടെ മുന്‍പില്‍ വാലാട്ടുകയും ചെയ്യുന്ന
ഏതു പട്ടിയെക്കണ്ടാലും വാറുണ്ണി വെടി വെച്ച് കൊല്ലും.
അല്ലെങ്കിലും പൊതുവേ ഏതു പട്ടിയും യജമാനക്കൂറ് മാത്രം കാംക്ഷിക്കുന്നവരാണല്ലോ .
ചിലതിനെ മയക്കവെടി വെച്ച് പിടികൂടി കൊല്ലാതെ കൊന്ന് പച്ചിലക്കാട്ടിലെ പൊതു ജന്തുക്കള്‍ക്ക് സമര്‍പ്പിക്കും വാറുണ്ണി .
അതാണല്ലോ വേണ്ടതും !
കാരണം ... ,
അവര്‍ക്കും തീര്‍ക്കണമല്ലോ അവരുടെ കൈത്തരിപ്പ് .
ദാ ... ഈ ചിത്രത്തില്‍ കാണുന്ന പോലെ !...................................................................................................
Hamza Pullatheel
2013 Aug 10 on Face Book
വീരനും ശൂരനുമൊക്കെയാണെങ്കിലും പരാക്രമിയായിരുന്നില്ല അവന്‍ .
തന്‍റെ രക്ഷകനും ഗുരുനാഥനുമായ വീരപ്പന്‍ ചേട്ടനെപ്പോലെത്തന്നെ ആ അരുമ ശിഷ്യനും അത്കൊണ്ടു തന്നെ പച്ചിലക്കാട്ടിലെ സാധാരണ ജന്തുക്കള്‍ക്ക് പ്രിയംകരനാവാന്‍ അധിക കാലം വേണ്ടി വന്നില്ല.
അവനാണ് ഇന്നവരുടെ പച്ചിലക്കാട്ടിലെ താരം . എന്നാലോ , അതിന്‍റെതായ യാതൊരഹങ്കാരവും അവനില്‍ അല്‍പം പോലും കാണാന്‍ കഴിയില്ല നമുക്ക് .
അതിനു കാരണവു മുണ്ട് .... ,
മറന്നിട്ടില്ല അവനൊരിക്കലും അവന്‍റെ കഴിഞ്ഞ കാലം !
ആ ഭീകര രംഗം !
അന്ന് ... , ആ വെപ്രാളത്തിന്നിടയിലും തന്‍റെ അമ്മ തന്നെനോക്കി രക്ഷപ്പെടുത്താന്‍ കെഞ്ചിയത് .
ഓര്‍ക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു.: -
താന്‍ കുഞ്ഞായിരിക്കുമ്പോള്‍
ഒരിക്കല്‍ തന്‍റെ പെറ്റ തള്ളയെ - പൂച്ചയമ്മാളിനെ - നാട്ടിലെ അധികാരമുള്ള ഒരു വേട്ടപ്പട്ടി തന്‍റെ കണ്‍മുന്നിലിട്ട് പിച്ചിച്ചീന്തുന്നത് കണ്ട് ഭയന്ന് നിലവിളിച്ചോടി നേരെ ചെന്നെത്തിയത് അന്ന് വീരപ്പന്‍ ചേട്ടന്‍റെ മുന്നിലായിരുന്നു.
ചാണകപ്പച്ച നിറത്തിലുള്ള അയഞ്ഞ കാല്‍ശരായിയും മുഷിഞ്ഞു നിറം മങ്ങിയ ഒരു ബനിയനും ധരിച്ച് - ഉണ്ടക്കണ്ണുകളും , കൊലകൊമ്പന്‍ മീശയുമുള്ള - അര്ര്‍ക്കും പേടി തോന്നുന്ന
സാക്ഷാല്‍ വീരപ്പന്‍ ചേട്ടന്‍റെ മുന്നില്‍ !
താന്‍ കിതച്ചോടിവന്ന നേരത്ത് ഏതോ ഒരു കരിങ്കുരങ്ങിന് കട്ടന്‍ കാപ്പി കൊടുക്കുകയാണദ്ദേഹം .
ഭയന്ന് വിറച്ചു പോയി ....
കഴുത്തിലെ കറുത്ത ചരടില്‍ രണ്ടു പുലിനഖങ്ങള്‍ കോര്‍ത്തിട്ടിരിക്കുന്നു.
ഒരു കൈയ്യില്‍ സ്റ്റീലിന്‍റെ തടിച്ച ഒരു വളയം.
മറുകയ്യില്‍ ആനവാലുകള്‍ കൂട്ടിക്കെട്ടി ചുറ്റിപ്പിണച്ച്ചുണ്ടാക്കിയ മറ്റൊരു വളയം . ഒറ്റനോട്ടത്തില്‍ അതൊരു കരിന്തേള് പോലെ തോന്നിക്കും.
ചളി കട്ടപിടിച്ച കൂര്‍ത്തു വളഞ്ഞ നഖങ്ങള്‍ കണ്ടാല്‍ ഏതോ ശവംതീനിക്കഴുകന്‍റെ കാല്‍ വിരലുകളാണെന്നേ തോന്നൂ.
തന്‍റെയമ്മ പൂച്ചയമ്മാള്‍ പറഞ്ഞ് - പലപ്പോഴും താന്‍ കേട്ടിട്ടുണ്ട് - ഈ വീരപ്പന്‍ ചേട്ടനെപ്പറ്റി. പക്ഷെ ...
അത് ഇത്രയ്ക്ക് ഭീകര രൂപത്തിലാവും എന്ന് കരുതിയിരുന്നില്ല .
അരികില്‍ , അദ്ദേഹം ഇരിക്കുന്ന പാറക്കല്ലിനോട് ചേര്‍ന്നുള്ള കാട്ടുമാരത്തില്‍ ചാരി വച്ച വലിയ ഒരു ഇരട്ടക്കുഴല്‍ തോക്ക്.
ചത്ത പാമ്പ് പോലെയുള്ള അതിന്‍റെ തോല്‍പട്ട തോക്കിന്‍കുഴലിന്‍റെ മധ്യത്തില്‍ നിന്നും പാത്തി വരെ തൂങ്ങിക്കിടപ്പുണ്ട്.
അദ്ദേഹത്തിന്‍റെ ശരീരം ചുറ്റി കഴുത്തിലൂടെ താഴോട്ട് ഞാന്ന് കിടക്കുന്ന തോക്കിന്‍റെ വലിയ വണ്ണമുള്ള തിരകള്‍ !
വലിയ ഒരു മാലപ്പടക്കം പോലെ തോന്നിക്കുന്ന അവയുടെ ക്ലാവ് പിടിച്ച ചെമ്പു നിറത്തിന് വീരപ്പന്‍ ചേട്ടന്‍റെ കറ പിടിച്ച പല്ലുകളോട് നല്ല സാമ്യം തോന്നുന്നു .
അരയില്‍ കെട്ടിയ അരപ്പട്ടയില്‍ പലതരം കത്തികളും കഠാരകളും ... !
ഭയന്ന് കണ്ണു തള്ളിയ താന്‍ പിന്‍തിരിഞ്ഞു നടക്കാനൊരുങ്ങിയതാണ് .
പൊടുന്നനെ .... -
'' ഡാ... പൂ - നൈ .... , ഇങ്കെ വാ .... "
എന്നൊരു വിളി കേട്ടത് .
ഏതോ ഗുഹയിലകപ്പെട്ട കാട്ടുപോത്തിന്‍റെ മുരള്‍ച്ചപോലെയുള്ള ആ ശബ്ദം കേട്ട് താന്‍ ഞെട്ടിത്തരിച്ച് ... മെല്ലെ തിരിഞ്ഞു നോക്കി.
വിശ്വസിക്കാന്‍ കഴിഞ്ഞില്ല !
വീരപ്പന്‍ ചേട്ടന്‍ തന്നെ നോക്കി ചിരിക്കുന്നു.
തന്‍റെ ഭയം മാറാനെന്നോണം അദ്ദേഹം ഒരു കഷ്ണം ചുട്ട ഇറച്ചി തനിക്ക് ഇട്ടു തന്നു.
എന്നിട്ട് കൈ കൊണ്ട് ആംഗ്യം കാണിച്ചു ..
അത് തിന്നോളാന്‍ ... !
കാഴ്ചയിലെ ക്രൂരത പെരുമാറ്റത്തില്‍ കാണാനില്ല .
തന്നെ തഴുകി തലോടി അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു .
എല്ലാം വിശദമായി കേട്ട ആ മനുഷ്യന്‍റെ കണ്ണുകള്‍ ചുവന്ന് പേശികള്‍ വലിഞ്ഞു മുറുകി. തന്നെയും കൂട്ടി പച്ചിലക്കാടിനു വെളിയില്‍ വന്ന അദ്ദേഹം താന്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് ആ ഇരട്ടക്കുഴല്‍ തോക്ക് ചൂണ്ടി ഉന്നം പിടിച്ചു.....
അവിടെ , അപ്പോഴും തന്‍റെ അമ്മയെ ചില വേട്ടപ്പട്ടികള്‍ ചേര്‍ന്ന് ....
' ..ഡ്ഡ മാര്‍ .. ട്ഷ്യൂം ' ....
ഒരലര്‍ച്ചയോടെ വീരപ്പന്‍ ചേട്ടന്‍റെ കയ്യിലെ തോക്ക് രണ്ടു തവണ തീ തുപ്പി.
അതാ ... ആ വേട്ടപ്പട്ടി ഒന്ന് മുരണ്ട് ....
കറങ്ങിത്തിരിഞ്ഞ് നിലത്ത് വീണു.
ഒന്ന് തുള്ളിച്ചാടണമെന്നുണ്ട് തനിക്ക്.
പക്ഷേ വീരപ്പന്‍ ചേട്ടന്‍ ...
അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ലെങ്കിലോ !!
കഴുത്തില്‍ പട്ട കെട്ടിയ ആ നാടന്‍ വേട്ടപ്പട്ടി വീരപ്പന്‍ ചേട്ടാന്‍റെ വെടി കൊണ്ട് പുളഞ്ഞ്
ചത്തു മലച്ചു എന്നത് നേര്.
അതിനു മുന്‍പേ തന്‍റെ അമ്മയുടെ മാനവും ജീവനും ആ കശ്മലന്‍ -
ആ കാട്ടാളന്‍ കവര്‍ന്നിരുന്നു.
ചവച്ചു തുപ്പിയില്ലേ എന്‍റെ അമ്മയെ ആ നന്ദികെട്ട പട്ടികള്‍ .
... ... ... ... ... ... ...
അന്ന് മുതല്‍ നമ്മുടെ വാറുണ്ണിപ്പൂച്ച വീരപ്പന്‍റെ വലംകൈ ആയതാണ്.
ഉന്നം തെറ്റാതെ വെടി വെക്കാനുള്ള സൂത്രം വളരെപ്പെട്ടെന്നാണ് വാറുണ്ണി വീരപ്പനില്‍ നിന്നും സ്വായത്തമാക്കിയത് !.
കാലത്തിന്‍റെ തിരിമറിയാലോ ...
അതോ ഖദറിട്ടവന്‍റെ നെറികേടിനാലോ എന്നറിയില്ല ...
വീരപ്പന്‍ ചേട്ടനും ' അപമൃത്യു'വിന്നിരയായി !
ഇരയാക്കി എന്ന് പറയുന്നതാവും നേര്.
അതിനു മുന്‍പ് അദ്ദേഹം തന്‍റെ സന്തത സഹചാരിയായ ആ ഇരട്ടക്കുഴല്‍ തോക്ക് നമ്മുടെ വാറുണ്ണിപ്പൂച്ചയെ വിശ്വസിച്ചേല്‍പ്പിക്കാന്‍ മറന്നില്ല ഒരു പാരമ്പര്യം പോലെ ... !
ബന്ദിപ്പൂര്‍ , വാളയാര്‍ , മുത്തങ്ങ വനങ്ങളിലെല്ലാം ഇന്ന് എന്തതിക്രമമുണ്ടായാലും ആ ജന്തുക്കലെല്ലാം ഓടി വരുന്നത് നമ്മുടെ പച്ചിലക്കാട്ടിലേക്കാണിപ്പോള്‍ -
വാറുണ്ണിയുടെ സഹായം തേടിക്കൊണ്ട് !
പെറ്റ തള്ളയെ - മാനം പിച്ചിച്ചീന്തി .. ജീവന്‍ പോലും ബാക്കി വെക്കാതെ ഇല്ലാതാക്കിയ ആ വേട്ടപ്പട്ടിയുടെ മുഖം മറക്കില്ല വാറുണ്ണി ഒരിക്കലും.
മറക്കാന്‍ കഴിയില്ല അവനെക്കൊണ്ട് .
ആ നിസ്സഹായതയില്‍ നിന്നുമുണ്ടായ വൈരാഗ്യമാവാം ...
ഇന്നും , ആ പരിസരത്തെങ്ങും നിരപരാധികളും നിസ്സഹായരും നിരാലംബരുമായ ജന്തുക്കളെ അകാരണമായി കടിച്ചു കീറുകയും ,
മറ്റു ചിലരുടെ മുന്‍പില്‍ വാലാട്ടുകയും ചെയ്യുന്ന
ഏതു പട്ടിയെക്കണ്ടാലും വാറുണ്ണി വെടി വെച്ച് കൊല്ലും.
അല്ലെങ്കിലും പൊതുവേ ഏതു പട്ടിയും യജമാനക്കൂറ് മാത്രം കാംക്ഷിക്കുന്നവരാണല്ലോ .
ചിലതിനെ മയക്കവെടി വെച്ച് പിടികൂടി കൊല്ലാതെ കൊന്ന് പച്ചിലക്കാട്ടിലെ പൊതു ജന്തുക്കള്‍ക്ക് സമര്‍പ്പിക്കും വാറുണ്ണി .
അതാണല്ലോ വേണ്ടതും !
കാരണം ... ,
അവര്‍ക്കും തീര്‍ക്കണമല്ലോ അവരുടെ കൈത്തരിപ്പ് .
ദാ ... ഈ ചിത്രത്തില്‍ കാണുന്ന പോലെ !...................................................................................................
Hamza Pullatheel
2013 Aug 10 on Face Book